Monday, October 25, 2010


Thursday, October 21, 2010


കാവി ഭീകരത :

ചിദംബരത്തിന് നാക്ക് പിഴച്ചിട്ടില്ല

കാവി ഭീകരതയുടെ ആശങ്കകള്‍ വ്യക്തമാക്കി ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ചിദംബരം നടത്തിയ പ്രസ്താവന രാജ്യത്തെയും മതേതരത്വത്തെയും സ്‌നേഹിക്കുന്നവരെ ചിന്തിപ്പിക്കേണ്ടതാണ്. രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്‌ഫോടനങ്ങളുടെ യതാര്‍ത്ഥ അവകാശികള്‍ സംഘപരിവാരമാണെന്നതിന്റെ വ്യക്തമായ സൂചനകളാണ് അദ്ധേഹം നല്‍കിയത്. സുരക്ഷ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി അദ്ധേഹം പരസ്യമായി പറഞ്ഞ കാര്യം വ്യക്തമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. മലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍, മക്ക മസ്ജിദ്, ഗോവ തുടങ്ങി അനേകം സ്ഥലങ്ങളില്‍ ഈ അടുത്ത കാലത്തായി നടന്ന സ്‌ഫോടനങ്ങളുടെ പിന്നിലുള്ളത് കാവി ഭീകരരാണെന്ന സത്യം വെളിച്ചത്ത് വന്നിരിക്കുകയാണ്. ഏറ്റവും നീചമായ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആദ്യം മുസ്‌ലിം നാമത്തിലുള്ള സംഘടനകളുടെ തലയിലാണ് കെട്ടിവച്ചിരുന്നത്. 
ചിദംബരം ചെട്ടിയാരുടെ വെടികൊണ്ട് ഏറ്റവും കൂടുതല്‍ പൊളളിയത് സ്വന്തം ക്യാമ്പിലുള്ളവര്‍ക്കാണ്. ജനാര്‍ദ്ധനന്‍ ദ്വിവേദിയുടെ രൂപത്തില്‍ കദറില്‍ പൊതിഞ്ഞ കാവി മനസ്സ് പൊട്ടിത്തെറിച്ചു. സവര്‍ണ്ണതയുടെ മുരളലിനിടയില്‍ ഗര്‍ജ്ജനമായി കേട്ടത് മതേതരവും ജനാധിപത്യവും മൊത്തത്തില്‍ സംരക്ഷിക്കുന്ന പാര്‍ട്ടി വാക്താവിന്റെ മോങ്ങലാണ്. ഈ പുലികള്‍ പ്രതികള്‍ മുസ്‌ലിം നാമധാരികളാവുമ്പോള്‍ ഉറഞ്ഞുതുള്ളുന്ന ഈ നാക്കുകള്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു മുമ്പില്‍ അധര ബന്ധനം നടത്താറാണ് പതിവ്.
ഒരോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴും അന്നോളം കേള്‍ക്കാത്ത പല സംഘടനകളും മനുഷ്യക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്ന കാഴ്ചയാണ് കണ്ടത്. മുസ്‌ലിം ചിഹ്നങ്ങളും വാക്കുകളും ഇതിനുവേണ്ടി പ്രതിചേര്‍ക്കപ്പെട്ടു. പ്രാഥമികാന്വേഷണം പോലും നടക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ അച്ചുനിരത്താന്‍ തുടങ്ങി. മുസ്‌ലിം ഭീകര സംഘടന (?..!!) കളുടെ ദ്യോതിപ്പിക്കുന്ന വാര്‍ത്തകളുമായി മുഖ്യധാരാ മാധ്യമങ്ങള്‍ മഷി ഒലിപ്പിച്ചു. എഡിറ്ററുടെ മാനസിക വ്യാപാരത്തിനനുസരിച്ച് രചിച്ചു വെച്ച ഇതിഹാസങ്ങള്‍ വായിച്ച് പൊതുജനം മനസ്സിലാക്കി ഇസ്‌ലാം ഭീകരത..! നാടിനാപത്ത്...!! സംഘപരിവാരാധികള്‍ നാടുനീളേ ചെണ്ടകൊട്ടി പാടി നടന്നു.. ഭീകര വാദികളെ തുരത്തൂ..! നാടിനെ രക്ഷിക്കൂ..!! രാജ്യമാദ്യം..! പിന്നെ മതം..!! ഭീകരതയെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട ഭരണക്കാരെ ജനമധ്യത്തില്‍ തൊലിയുരിച്ചു രസിച്ചു.. ഭീകരവാദികളെ നിലക്കുനിര്‍ത്താന്‍ നിയമങ്ങളുടെ അപര്യാപ്തതയെ കുറിച്ച് ഓരിയിട്ടു. 
എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെ അന്വേഷണത്തിന്റെ മുള്‍മുനയില്‍ എത്തി നില്‍ക്കുമ്പോഴാണ് അജ്ഞാത ബുള്ളറ്റുകള്‍ അദ്ദേഹത്തിന്റെ ജിവനെടുക്കുന്നത്. അദ്ധേഹത്തിന്റെ ജീവനെടുക്കുന്നത് ഏറ്റവും കൂടുതല്‍ ആവശ്യമായിരുന്നത് അന്വേഷണം നേരിട്ടുകൊണ്ടിരുന്ന കാവിഭീകരര്‍ക്കാണ്. നന്ദേഡിലും മാലേഗാവിലും ഗോവയിലുമെല്ലാം ആദ്യഘട്ടത്തില്‍ ഒളിപ്പിച്ചു വെക്കാനായങ്കില്‍ പിന്നീട് സത്യം പുറത്തു വന്നു. ഗുജറാത്തിലെ മനുഷ്യക്കുരുതിക്ക് കൂട്ടുനിന്ന അമിത്ഷായെ പോലെ മക്ക മസ്ജിദ് സ്‌ഫോടനത്തിന്റെ പ്രതികളായ് സന്ദീപ് ഡാങ്കേയും രാമചന്ദ്ര കല്‍സാങ്ഗ്രയുമൊക്കെ ഒരു വേള സന്തോഷിച്ചിരിക്കും.. തങ്ങളുടെ വേലകള്‍ ഒരിക്കലും വെളിച്ചത്തുവരില്ലെന്ന് ധരിച്ചിരിക്കും. എന്നാല്‍ സത്യത്തെ ആര്‍ക്കും മൂടിവെക്കാനാകില്ല.. 
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.. ഭീകരതക്ക് മതമില്ലത്രെ..!  എല്ലാ മതത്തിന്റെ പേരിലും ഭീകരവാദം നടത്തുന്നവരുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്..!! അവരൊന്നും ആ മതത്തെയോ ആദര്‍ശങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല പോലും..!! ഇത് വാസ്തവം.. വര്‍ഷങ്ങളായി ചെയ്യാത്ത കുററത്തിന് ആത്മഹാനി നേരിട്ട മുസ്‌ലിം മനസ്സിന്റെ ആത്മഗതം..! അതെ.. ഭീകരന്‍, അവന്‍ ഏത് മതക്കാരനായാലും മതമില്ലത്തവനായാലും  നാടിനാപത്താണ്്.. ഫാസിസം മറ്റുള്ളതിനെ നശിപ്പിച്ച് സ്വയം നശിപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയതാണ്. ഭീകരതയിലേക്ക് തിരിയുന്നവര്‍ സാഡിസ്റ്റ് മനോരോഗമുള്ളവരാണ്. അവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാമ്രാജ്യത്വ ഏജന്റുകള്‍ പണമെറിഞ്ഞ് കാത്തിരിക്കുന്നു. അതിന്റെ മുമ്പില്‍ ദേശമോ ഭാഷയോ വര്‍ഗ്ഗമോ വര്‍ണ്ണമോ പ്രശ്‌നമല്ല.. രക്തക്കൊതിയടങ്ങാട്ട സാഡിസ്റ്റ് മനസ്സുകള്‍ നശീകരണത്തിലൂടെയേ തൃപ്തരാവൂ..
ഇന്ന് ഏറ്റെടുക്കല്‍ പ്രക്രിയകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഭീകര രംഗത്താണ്. ഓരോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴും ഏറ്റെടുക്കാന്‍ തയ്യാറായി വെബ്‌സൈറ്റ് തുറന്നുവെച്ച് ക്യൂ നില്‍ക്കുന്ന അനേകം അവകാശികളുണ്ട്. ഇവരെയൊന്നും ഒരിക്കലും വെളിച്ചത്ത് കാണാറുമില്ല. മാധ്യമങ്ങള്‍ക്ക് അപസര്‍പകം പുരട്ടി വിളമ്പാന്‍ പാകത്തിന് ഇവര്‍ ഏറ്റെടുക്കല്‍ പ്രക്രിയ നിര്‍വഹിക്കുന്നു. വ്യക്തമായ പ്രാഥമിക അന്വേഷണം പോലും ആരംഭിക്കുന്നതിനുമുമ്പാണ് ഇവയെല്ലാം സംഭവിക്കുന്നത് എന്നുകൂടി ഓര്‍ക്കണം.
നിരപരാധികള്‍ക്കുവേണ്ടി ഒരപേക്ഷ.. നാര്‍ക്കോ അനലൈസര്‍ (നുണ പരിശോധന യന്ത്രം) പോലെ ടെററിസ്റ്റ് ടെസ്റ്റിംഗ് മെഷീന്‍ (ഭീകര പരിശോധന യന്ത്രം) വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ആരംഭിക്കണം...(!). എല്ലാ വിമാനത്താവളങ്ങളിലും ഈ യന്ത്രം സ്ഥാപിക്കുകയും വേണം. പ്രത്യേകിച്ച് അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍..!! എങ്കില്‍ നിരപരാധികളായ അനേകം ആളുകളുടെ ജീവിതം ഇരുട്ടറകളില്‍ ഉരുകിത്തീരില്ല. 
സ്‌ഫോടനങ്ങള്‍ ചിലര്‍ക്കൊക്കെ നേട്ടവും കൊണ്ടുവരുന്നുണ്ട്. മൂന്ന് മാസം രാജ്യത്തിന്റെ മുഴുവന്‍ അപമാനമേറ്റുവാങ്ങി പീഢമേറ്റ് ജയിലില്‍ കിടന്നെങ്കിലെന്ത് മക്ക മസ്ജിന്റെ സ്‌ഫോടനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവര്‍ക്ക് ഓരോ ഓട്ടോ റിക്ഷ കിട്ടിയല്ലോ.. ഈ രാഷ്ട്രീയക്കാരുടെ ഓരോ തമാശ.. നികുതി ധായകന് നമോവാകം.. 
ഭീതിവിതച്ച് ഭരണം കൊയ്യാന്‍ ശ്രമിക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് സ്‌ഫോടന ശബ്ദങ്ങളെന്ന തിരിച്ചറിവ് മതേതര സമൂഹത്തിനുണ്ടാവണം. പൊട്ടിത്തെറിക്കുന്ന മാംസ പിണ്ഡങ്ങളെ കരുവാക്കി സാമൂദായികാന്തരീക്ഷം തീപിടിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറുകയും വേണം.

Tuesday, August 3, 2010









മതേതരത്വത്തിന് ലാല്‍സലാം..! പറയരുത്...!!
കേരളത്തിന്റെ പുകള്‍പ്പെറ്റ മതേതരത്വത്തിന്റെ കടക്കല്‍ കത്തിവെയ്ക്കുന്ന നടപടികളാണ് ഇന്ന് രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. നമ്മുടെ ബഹുമാന്യനായ മുഖ്യനിതാ ഒരു ബഡാ വെടിപൊട്ടിച്ചിരിക്കുന്നു. വരുന്നൂ.. മുസ്‌ലിം ഭൂരിപക്ഷ കേരളം..! അതും വെറും ഇരുപത് വര്‍ഷം കൊണ്ട്...!!


എട്ട് നൂറ്റാണ്ടോളം കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താന്‍മാരും മുഗളന്‍മാരും കേരളക്കരയില്‍ തേരോട്ടം നടത്തിയ ടിപ്പുസുല്‍ത്താനും തുനിയാതിരുന്ന പ്രവര്‍ത്തിയാണ് ഇരുപത് കൊല്ലംകൊണ്ട് ഒരു പറ്റം വികാര ജീവികള്‍ നടത്താന്‍ പോകുന്നുവെന്ന് നമ്മുടെ മുഖ്യന്‍ പ്രവചിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഗണിച്ചു കിട്ടിയ ഈ വൃത്താന്തം പറയപ്പെട്ട സംഘം നടത്താന്‍ പോകുന്നത് രസകരമായ മാര്‍ഗ്ഗത്തിലൂടെയാണ്. കശെറിഞ്ഞും പെണ്ണുകെട്ടിയും.... മാണത്രെ ഭൂരിപക്ഷമാകാന്‍ പോകുന്നത്. കാശ് കണ്ടാല്‍ സ്വന്തം മതവിശ്വാസം വലിച്ചെറിയാന്‍ മാത്രം ദുര്‍ബലരാണോ കേരളത്തിലെ മതവിശ്വാസികള്‍.. 


കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്താന്‍ ഭരണത്തലവന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തങ്ങളില്‍ ഊട്ടിയുറക്കപ്പെട്ട വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം കല്‍പ്പിച്ചുവെച്ച മതാന്ധത അവസരത്തിനൊത്ത് പുറത്തുവരുന്നതായേ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് നിരീക്ഷിക്കാനാവൂ. അല്ലാതെ എണ്‍പതിന്റെ പക്വതയില്‍ സംഭവിക്കേണ്ട ഒരു ചെയ്തിയല്ല ഇത്. സംഘപരാവാരത്തിന്റെ ചെയ്തികള്‍ മുന്‍നിര്‍ത്തി ഹിന്ദുരാഷ്ട്രമുണ്ടാകുമെന്നോ പെന്തക്കോസറ്റുകളെ വിലയിരുത്തി ക്രൈസ്തവ രാഷ്ട്രമുണ്ടാകുമെന്നോ കാലക്രമം ഗണിച്ചുപറയാന്‍ അദ്ദേഹം തയ്യാറാകുമോ..!? മതേതരത്വത്തിന്റെ സംരക്ഷണം ഏറ്റെടുത്തവര്‍കൂടി സമുദായത്തെ കല്ലെറിയാന്‍ കൂടിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വിചാരധാരക്ക് സമാന്തരമായി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചിന്തിക്കുമ്പോള്‍ ഇരകളുടെ മാനിഫെസ്റ്റോ അപ്രത്യക്ഷമാവുകയാണ്. 


കൈവെട്ടിയും കോളര്‍ പിടിച്ചും കാശെറിഞ്ഞും മതത്തിലേക്ക് ആളെകൂട്ടുന്നതുകൊണ്ട് മുസ്‌ലിം സമുദായത്തിന് കിട്ടുന്ന നേട്ടം കൂടി ആരോപകര്‍ വെളിപ്പെടുത്തുന്നത് നന്ന്. കണ്ണൂരിലുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന രക്തസാക്ഷി മണ്ഡപങ്ങള്‍ വിളിച്ചുപറയുന്നത് രാഷ്ട്രീയ വര്‍ഗ്ഗീയതയുടെ ആര്‍ത്തനാദമാണ്. ഭീകരതക്ക് മതം നോക്കി ഡിഗ്രി കണക്കാക്കുന്നവര്‍ മനുഷ്യരക്തത്തിന്റെ വില ശരിക്ക് മനസ്സിലാക്കുന്നവരല്ല. പരസ്പര വിദ്വേഷവും വൈകാരികതയും അഴിച്ചു വിട്ട് അണികളെ പിടിച്ചുനിര്‍ത്തേണ്ട ഗതികേടുള്ളവര്‍ ഒഴുക്കിയ രക്തത്തിന്റെ കണക്കുകള്‍ കേരള മനസ്സാക്ഷിക്ക് അറിയാവുന്നതാണ്. അദ്ധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുമ്പിലിട്ട് അറുകൊല ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്..?


കഴിഞ്ഞ ലോക്‌സഭ ഇലക്ഷനില്‍ തങ്ങള്‍ക്ക് സംഭവിച്ചു എന്ന് കരുതപ്പെടുന്ന തെറ്റിന് ഭൂരിപക്ഷത്തോടുള്ള പ്രായശ്ചിത്തമായാണ് പാര്‍ട്ടിയും ഈ വെടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സാമ്രാജ്യത്വത്തിന്റെ ആചാര്യനും യുദ്ധക്കൊതിയനുമായ അമേരിക്കന്‍ പ്രസിഡണ്ട് ബുഷിന്റെ താലിബാനിസം കടമെടുത്ത് മാര്‍കിസ്റ്റ് പടനായകന്‍ (പാര്‍ട്ടി സെക്രട്ടറി) വീശുമ്പോള്‍ ഭീകരതക്കെതിരാണെന്നുള്ള അകമ്പടിയുണ്ടെങ്കിലും മുറിവേല്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ മുസ്‌ലിം സമുദായത്തിനാണ്. സാമ്രാജ്യത്വത്തോടും വര്‍ഗ്ഗീയതയോടും ഫാസിസത്തോടും ചെറുത്തുനിന്ന പാരമ്പര്യമുള്ള പാര്‍ട്ടിയില്‍ നിന്നുതന്നെ ഇത്തരം അപക്വമായ നടപടികളുണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണ്. മതനേതൃത്വം മുഴുവന്‍ തള്ളിപ്പറഞ്ഞ ഒരു പറ്റം വികാര ജീവികളെ മുന്‍ നിര്‍ത്തി മതേതര പാര്‍ട്ടികള്‍ വര്‍ഗ്ഗീയതയുടെ കുഴലൂത്തുകാരാവുന്നത് അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. കൂടാതെ ഫാസിഷം ആനേക കാലമായി ആഗ്രഹിക്കുന്ന വര്‍ഗ്ഗീയ ദ്രുവീകരണം വളരെ വേഗത്തില്‍ സാധ്യമാകുകയും ചെയ്യും. 


അപ്പവും പുതപ്പും വീഞ്ഞും നല്‍കി അംഗസംഖ്യ വര്‍ദ്ധിപ്പിക്കാമെന്ന് തെളിയിച്ചവര്‍ ആദര്‍ശങ്ങളെ സംവാദാത്മമായി നേരിടുന്നതിന് ഭയക്കുകയാണ്. താടി പിടിച്ചും മഫ്ത വലിച്ചും ചോദ്യം തിരികിക്കയറ്റിയും ഇസ്‌ലാമിനെ അവഹേളിക്കാന്‍ ചിന്‍വാദ് പാലമിടുന്നവര്‍ അവിവേകികള്‍ക്ക് വെട്ടാന്‍ പാകത്തിന് കൈ വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അന്യമതത്തെ ക്രൂശിക്കുന്നതുകൊണ്ട് സ്വന്തം മതത്തിന് അഭിവൃദ്ധിയുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഇത്തരം ചെയ്തികളുടെ മറവില്‍ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം തകൃതിയായി അണിയറയില്‍ നടക്കുന്നു. 


ഇത്തരം പേക്കൂത്തുകള്‍ക്ക് പകരം മതങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ന്നുവരണം. രാഷ്ട്രീയത്തിന്റെ അണിയറ ലാഭങ്ങള്‍ക്കുവേണ്ടി കരുവാക്കപ്പെടുന്ന കെണിവലകള്‍ മനസ്സിലാക്കാന്‍ എല്ലാ മതനേതൃത്വങ്ങളും ജാഗരൂകരാവണം. മതവിശ്വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരവാദ രാഷ്ട്രീയക്കാരെ മുതലെടുക്കാന്‍ അനുവദിക്കാതെ മതനേതൃത്വങ്ങളുടെ പക്വമായ തീരുമാനങ്ങള്‍ക്ക് വിടണം. 

സമുദായത്തിലെ ചില അല്‍പബുദ്ധികളുടെ ചെയ്തികളെ വിലയിരുത്തി സമുദായത്തെ തല്ലുന്നതിനുമുമ്പ് മുസ്‌ലിംസമുദായത്തിനോടുള്ള തങ്ങളുടെ കടപ്പാട് നിര്‍വ്വഹിച്ചോ എന്നൊരു മനോവിചാരം നടത്താന്‍ ഭരണക്കാര്‍ തയ്യാറാവണം. കാലങ്ങളായി അവകാശ നിഷേധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഇരകളാണ് മുസ്‌ലിം സമുദായം. ഏത് ഗവണ്‍മെന്റുകള്‍ അധികാരത്തിലെത്തിയാലും കഞ്ഞി കുമ്പിളില്‍ തന്നെയാണ്. ബ്യൂറോക്രസിയില്‍ നിന്നും ഉദ്യോഗതലങ്ങളില്‍ നിന്നും സൈന്യത്തില്‍ നിന്നും ആസൂത്രിതയായി ആട്ടിയിറക്കപ്പെടുന്ന പ്രവണതയാണുള്ളത്. ഇത്തരം സത്യങ്ങള്‍ തുറന്നു പറയുന്നത് വര്‍ഗ്ഗീയതയും തീവ്രവാദവുമായി കാണാനുള്ള ത്വര സൃഷ്ടിക്കുന്നത് സംഘപരാവാരത്തിന്റെ അജണ്ടയാണ്. മണ്ഡലായാലും നരേന്ദ്രനായാലും സച്ചാറായാലും കണ്ടെത്തിയ സത്യങ്ങള്‍ ഫയലുകളിള്‍ മയങ്ങാന്‍ അനുവദിക്കാതെ നടപ്പിലാക്കാനുള്ള നട്ടെല്ല് രാഷ്ട്രീയ നേതൃത്വത്തിനുണ്ടാവണം. എങ്കിലേ സമുദായത്തെ ഉപദേശിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. 


സംഘപരിവാരത്തിന്റെ മുരള്‍ച്ചക്ക് പ്രത്യുത്തരമായി മുസ്‌ലിം സമുദായത്തിന്റെ പാനപത്രം കമയ്ത്തിവെക്കാന്‍ തുനിയുന്നവര്‍ സവര്‍ണ്ണ മനസ്സിന്റെ കുടിലതകള്‍ പേറുന്നവരാണ്. നശീകരണാത്മക പ്രത്യശാസ്ത്രത്തിന്റെ വാക്താക്കള്‍ ഇടുങ്ങിയ ചിന്താഗതിക്കാരുമാണ്. കാലങ്ങളാണ് തങ്ങള്‍ അനുഭവിച്ചുവരുന്ന സൗകര്യങ്ങള്‍ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുത്തുകൊണ്ടാണെന്ന് ഇവര്‍ക്കറിയാം. പിന്നാക്ക സമുദായങ്ങള്‍ ഉണര്‍ന്ന് ചിന്തിക്കാന്‍ തയ്യാറാകുമ്പോള്‍ തങ്ങളുടെ കോട്ടകള്‍ തകര്‍ന്നുവീഴുമോ എന്ന ഭീതി സവര്‍ണ്ണ തമ്പുരാക്കന്‍മാര്‍ക്കുണ്ട്. സമുദായത്തിനു നേരെ അമ്പുകുലക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതിലെ ഒരു ഘടകവും ഇതാണ്. ഒരു വേള അവകാശങ്ങള്‍ ഹനിക്കപ്പെടുകയും പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടകയും ചെയ്യുമ്പോള്‍ ക്ഷുഭിത യൗവ്വനങ്ങള്‍ അരുതായ്മകളിലെത്തിപ്പെട്ടേക്കാം. തീവ്രവാദത്തെ നേരിടാനുള്ള പടപ്പുറപ്പാടിനുമുമ്പ് തീവ്രവാദം മുളപ്പൊട്ടുന്ന സാഹര്യങ്ങളെ കുറിച്ചുപഠിക്കാനുള്ള ശ്രമം വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട്. നിരന്തരമായി അവകാശങ്ങള്‍ നിഷേധിക്കുപ്പെടുകയും പൊതുധാരയില്‍ അവഹേളിക്കപ്പെടുകയും ചെയ്യുന്ന തുടിക്കുന്ന യൗവ്വന മനസ്സാണ് നശീകരണത്തിന്റെ പ്രത്യശാസ്ത്രങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്നത്. 


ഇത്തരം സാമൂഹ്യ പ്രതിസന്ധികള്‍ ഉയര്‍ത്തിക്കൊണ്ടവരുന്നതിലും പൊതുധാരയില്‍ അവതരിപ്പിക്കപ്പെടുന്നതിലും ചില സമയത്ത് വിജയിക്കുന്നത് സംശയ ദൃഷ്ടിയിലുള്ളവരാണ്. ഒരു വേള അവകാശ സമരങ്ങള്‍ക്ക് വര്‍ഗ്ഗീയ മുദ്ര ചാര്‍ത്താന്‍ ഇതുമൊരുകാരണമാകുന്നുണ്ട്. സമുദായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള അജണ്ടകളില്‍ വേഗത്തിലിടപെടാന്‍ സമുദായ നേതൃത്വം ശ്രമിക്കേണ്ടതുണ്ട്. അജണ്ടകള്‍ ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ ലക്ഷ്യത്തിലെത്താതെ പോകുന്നതിനു അമാന്തം കാരണമാകും. മതകാര്യങ്ങളുടെ അവസാന വാക്കിന് മതനേതൃതത്വങ്ങളെ ആശ്രയിക്കാന്‍ മീഡിയകള്‍ തയ്യാറാവണം. 


നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് സമയസൂചി ചലിക്കുമ്പോള്‍ ഭരണ സാരഥ്യം നടത്തുകയും ശാസ്ത്രത്തിനും സാഹിത്യത്തിനും മുന്നേ നടക്കുകയും ചെയ്ത ഒരു സമുദായം ചേരികള്‍ക്ക് പിന്നിലെ മ്ലേഛമായ അന്തരീക്ഷത്തിലും ക്ഷുത്തടക്കാന്‍ ഗതിയില്ലാതെ ഭിക്ഷാടനത്തിലുമായി അഭയം പ്രാപിക്കുമ്പോള്‍ പൗരന്‍മാരുടെ അവശതകള്‍ക്ക് പരഹാരം കാണേണ്ട ഗവണ്‍മെന്റുകള്‍ വേട്ടക്കാരുടെ പക്ഷം ചേരുന്നത് സങ്കടകരമാണ്. ഇരയെ കിട്ടിയ ലാഘവത്തോടെ സമുദാത്തെ കടന്നാക്രമിക്കാന്‍ തുനിയുന്നവര്‍ വെറും വോട്ടുബാങ്കുകള്‍ മാത്രമാണ് മുസ്‌ലിംസമുദായം എന്ന് തെറ്റിദ്ധരിക്കുകയുമരുത്. 


നൂറ്റാണ്ടുകളായി മതേതര സമൂഹം സംരക്ഷിച്ചുപോരുന്ന സഹിഷ്ണുതയുടെ മൂല്യങ്ങളെ തകര്‍ക്കുന്നതില്‍ ഇന്ന് പ്രധാന പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണ്. പേപ്പര്‍ കാശിനുവേണ്ടി അനാവശ്യ വാര്‍ത്തകള്‍ നല്‍കി സാമുദായിക മണ്ഡലങ്ങളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ നൂറ്റാണ്ടുകളുടെ അദ്ധ്വാനത്തെയാണ് പാഴാക്കി കളയുന്നത്. മലിനമാക്കപ്പെട്ട മനസ്സുകളെ ശുദ്ധീകരിക്കാന്‍ ഒരിക്കലും തങ്ങള്‍ക്കാകില്ലെന്ന ഉറപ്പുണ്ടായിരിക്കെ ഇത്തരം ചെന്നായയുടെ കൗശലം മാധ്യമങ്ങള്‍ നിറുത്തണം. ഇത്തരം കപട വാര്‍ത്തകളിലൂടെ അവഹേളിക്കപ്പെടുന്ന സമുദായത്തിന്റെ മനോവികാരങ്ങളുടെ നൊമ്പരം മനസ്സിലാക്കണം.


മുസ്‌ലിം സമുദായത്തെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോള്‍, സനാതനമായൊരു പ്രത്യശാസ്ത്രത്തിന്റെ വാക്താക്കള്‍ കാലാനുഗതത്തില്‍ സംഭവിച്ച പിന്നോക്കാവസ്ഥയില്‍ നിന്ന് മുക്തരാവാന്‍ ശ്രമിക്കുമ്പോള്‍, നിരപരാധിത്വത്തിലും ഭീകരതയുടെയും തീവ്രവാദത്തിന്റെ മേലങ്കി ചാര്‍ത്തപ്പെടുമ്പോള്‍ അറിഞ്ഞുണരേണ്ട ബാധ്യത സമുദായത്തിനുണ്ട്. ആരുടെ മുന്നിലും ഓച്ഛാനിച്ച് നിന്ന് നേടിയെടുക്കേണ്ടതല്ല അവകാശങ്ങള്‍. സ്വന്തം അവകാശങ്ങള്‍ മറ്റുള്ളവന് ഹാനികരമാകാത്ത സമരമാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുക്കാന്‍ സമുദായം മുന്നോട്ടുവരണം. നാടിന്റെ മതേതര പാരമ്പര്യവും സഹിഷ്ണുതയും സംരക്ഷക്കപ്പെടുകയും വേണം.




Saturday, March 13, 2010

മദ്യകോള അനുവദിക്കരുത്‌..!!

കൊട്ടിഘോഷിക്കപ്പെടുന്ന സാംസ്‌കാരിക രംഗം ചീഞ്ഞുനാറുന്ന നാളുകളാണ്‌ കടന്നുപോകുന്നത്‌. സിനിമയും സാഹിത്യവും തമ്മിലാണ്‌ വടം വലി.. ഒരു വശത്ത്‌ പിന്തുണയുമായി ഫാന്‍സ്‌ അസോസിയേഷന്‍.. കോലമുണ്ടാക്കല്‍.. കത്തിക്കല്‍.. വഴിതടയല്‍.. ഭീഷണിപ്പെടുത്തല്‍.. കളി പരിതിക്കുപുറത്താണ്‌ നടക്കുന്നത്‌.. സിനിമ, സാംസ്‌കാരികം.. രണ്ടും അമ്മയും..!! കുഞ്ഞും പോലെ ഇഴപിരിക്കാനാകാത്തത്‌ എന്നതാണ്‌ മറ്റൊരു വൈവിദ്യം.. കുറച്ചുകാലം മാധ്യമങ്ങള്‍ക്ക്‌ ചാകര.. ആരുടെ വായില്‍ നിന്നാണ്‌ വേദവാക്യം വീഴുന്നതെന്ന്‌ ഇമവെട്ടാതെ നിരീക്ഷിച്ച്‌ മാധ്യമങ്ങളും... വിലക്കയറ്റത്തിന്റെ ആധി നെടുവീര്‍പ്പിലൊതുക്കി ജനങ്ങളും.. സ്വസ്ഥം..
ഇതിനിടക്ക്‌ ഇതാ.. ഗവണ്‍മെന്റ്‌ കേരളത്തെ കുപ്പിയിലാക്കാന്‍ പോകുന്നു.. സാംസ്‌കാരിക രംഗം കണ്ണിലെ കൃഷ്‌ണ മണിപോലെ കാക്കുന്ന സാംസ്‌കാരിക കമാണ്ടോകളേ.. കണ്ണുതുറക്കൂ.. നിങ്ങളിത്‌ കാണുന്നില്ലേ..?
സംഗതി മദ്യകോള.. വീര്യം കുറവാണ്‌.. ക്യൂ നില്‍ക്കേണ്ടതില്ല.. പെട്ടികടകളില്‍ വരെ കിട്ടും.. കേരളമെന്ന്‌ കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ എന്നത്‌ കവി വാക്യം. ആ കാലം മാറി.. ഇനി കേരളീയന്റെ ഞരമ്പുകളില്‍ മദ്യകോള തിളക്കും.. സ്‌ത്രീ ജനങ്ങളും കുട്ടികളുമടങ്ങിയ സമൂഹത്തിന്‌ ഇനി മദ്യകോള വീശി ഉന്മാദത്തോടെ ആടി നടക്കാം.. ഗവണ്‍മെന്റിന്റെ ആശീര്‍വാദത്തോടെയാണ്‌ ചരക്കിറങ്ങുന്നത്‌.. സംഗതി വ്യാജനല്ല.. ഒറിജിനല്‍..
ജനങ്ങളുടെ ആരോഗ്യത്തില്‍ സര്‍വ്വത്ര ശ്രദ്ധയുള്ള ഭരണവര്‍ഗ്ഗം ആരോഗ്യ കേരളത്തിനായുള്ള ഗവേഷണത്തില്‍ കണ്ടെത്തിയതാണ്‌ പുതിയ സാധനം. മുമ്പ്‌ പരീക്ഷിക്കപ്പെട്ട സംസ്ഥാനങ്ങളിലെ പെട്ടിക്കടകളില്‍ സാധനത്തിന്‌ ആളൊഴിഞ്ഞ നേരമില്ലത്ര..! അവിടെ ആദ്യം മദ്യശാലകളില്‍ മാത്രം ലഭിച്ചിരുന്ന അമൃത്‌ പിന്നീട്‌ ആവശ്യക്കാരേറിയപ്പോള്‍ പെട്ടിക്കടകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ആ നാടുകളൊകക്കെ വന്‍ വികസന കുതിപ്പിലാണ്‌. അതുപോലെ നമുക്കും ഇനി വികസിക്കണം.. വികസനത്തെ എതിര്‍ക്കുന്നവര്‍ സാമൂഹ്യ വിരുദ്ധര്‍. അവരുടെ സ്ഥാനം പടിക്കുപുറത്ത്‌. പിന്നെ കുടുംബ കലഹങ്ങള്‍... അതു തീര്‍ക്കാന്‍ നമുക്ക്‌ പുതിയൊരു വകുപ്പു കൂടി തുടങ്ങാം. ഒരു കുപ്പിക്കു ചുറ്റുമിരുന്നാല്‍ തീരാത്ത പ്രശ്‌നങ്ങളില്ല എന്നതാണ്‌ അനുഭവ സാക്ഷ്യം.. പരീക്ഷിച്ചുനോക്കാത്തവര്‍ക്ക്‌ പാരാതി ഉണ്ടാകേണ്ടതില്ല.
ചരിതം..
ലണ്ടന്‍ ആസ്ഥാനമായ ബക്കാര്‍ഡി മാര്‍ട്ടിനി എന്ന ആഗോള മദ്യ കമ്പനിയുടെ ഇന്ത്യന്‍ ഘടകമാണ്‌ മദ്യകോള വിപണിയിലിറക്കാനുള്ള ശ്രമവുമായി 2007-ല്‍ സര്‍ക്കാറിനെ സമീപിച്ചത്‌. 5 മുതല്‍ 10 ശനമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ബിയറിന്‌ തുല്യമായതാണ്‌ തങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന റെഡി ടു ഡ്രിങ്ക്‌ എന്ന ഉല്‍പ്പന്നമെന്ന്‌ അവര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ജ്യൂസ്‌ രൂപത്തിലുള്ള ഉത്‌പന്നം പലനിറത്തിലും രുചിയിലും വിപണിയില്‍ ഇറക്കാനായിരുന്നു ശ്രമം. മറ്റുചില സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയ തങ്ങളുടെ ഉത്‌പ്പന്നങ്ങള്‍ വന്‍വിജയമാണെന്നും അതുപോലെ കേരളത്തിലും ഇത്തരം ഉത്‌പ്പന്നങ്ങള്‍ വിറ്റയിക്കാന്‍ അവസരം നല്‍കണമെന്നു മായിരുന്നു കമ്പനിയുടെ ആവശ്യം. ജനരോക്ഷം ഭയന്ന്‌ നിരാകരിക്കപ്പെട്ട ആവശ്യം അബ്‌കാരി നിയമം ഭേതഗതി ചെയ്‌ത്‌ ഇപ്പോള്‍ വിപണിയിലിറക്കാനുള്ള ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.
ഓരോ ആഘോഷങ്ങള്‍ കഴിയും തോറും വില്‍പ്പന റെക്കോര്‍ഡ്‌ കുതിച്ചുയരുന്ന ഓരേ ഒരു വ്യവസായം സര്‍വ്വത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഗവണ്‍മെന്റ്‌ ഇത്തരമൊരു ത്യാഗത്തിന്‌ മുതിരുന്നത്‌. അനേക കാലത്തെ ഗവേഷണത്തിന്റെ ഫലമാണ്‌ പുതിയ തരോദയം.. നികുതിയിനത്തില്‍ വന്‍തുക പെട്ടിയിലാകുന്നത്‌ കൊണ്ട്‌ യജമാനന്‍മാര്‍ക്ക്‌ പരാതിയുണ്ടാകില്ല. കുടിക്കുന്നവര്‍ കുടിച്ചോട്ടെ.. മദ്യക്കുപ്പിയില്‍ മലയാളത്തില്‍ മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം എന്ന്‌ എഴുതിയിട്ടുണ്ടല്ലോ..!!. 100 ശതമാനം സാക്ഷരതയുള്ള കേരളക്കരയില്‍ ഈ മുന്നറിയിപ്പ്‌ വായിക്കാനറിയാത്തവരായി ആരെങ്കിലുമുണ്ടാകുമോ..!? അല്ല പിന്നെ..! ഇതിനപ്പുറം ഗവണ്‍മെന്റിന്‌ എന്ത്‌ ചെയ്യാനൊക്കും..! ഐ.എസ്‌.ഐ മാര്‍ക്ക്‌ ഉള്ള സാധനം ആവശ്യക്കാര്‍ക്ക്‌ നല്‍കിയില്ലെങ്കില്‍ ജനത്തെ വ്യാജന്‍ കടന്ന്‌ പിടിക്കും..! അത്‌ പിന്നീട്‌ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ഇടവരുത്തും..!
ആര്‍ക്കാണ്‌ ഇവിടെ നഷ്‌ടം. സാമ്ര്യാജ്യത്വ വൈറസ്‌ പരത്തിവിടുന്ന മ്ലേഛതകള്‍ ഏറ്റുവാങ്ങി പുതുതലമുറയെ അരാഷ്‌ട്രീയ വത്‌ക്കരിക്കുകയാണ്‌ ഇതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യം. ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെ നിറം നോക്കാതെ പ്രതികരിക്കുന്ന പാരമ്പര്യമുണ്ടായിരുന്ന ക്യാമ്പസുകളും ഇന്ന്‌ നിസ്സംഗതയില്‍ മയങ്ങുകയാണ്‌. മരവിച്ച മസ്‌തിഷ്‌കവും ചവിട്ടുറക്കാത്ത കുഴഞ്ഞകാലുകളുമായി ഇനി വിപ്ലവം വഴിയില്‍ മയങ്ങി കിടക്കും.. മുതലാളിത്ത തൊഴിലാളി വര്‍ഗ്ഗ പ്രത്യശാസ്‌ത്രങ്ങള്‍ക്കതീധമായി മന്ത്രിപുത്രന്‍മാരും പാര്‍ട്ടി പ്രമുഖരുടെ മക്കളും വിദേശ യൂണിവേഴ്‌സിറ്റികളില്‍ സസുഖം വാഴുമ്പോള്‍ മക്കളെയോര്‍ത്ത്‌ ആകുലപ്പെടുന്ന ദരിദ്രനാരായണമാരുടെ വ്യഥകള്‍ ശ്രദ്ധിക്കപ്പെടാന്‍ ഇവിടെ ആളുണ്ടാകാറില്ല. ഇത്‌ നാടിന്റെ ശാപം..
ആരാണ്‌ ഈ നെറികേടിനെതിരെ പ്രതികരിക്കാനുള്ളത്‌. കലാ സൃഷ്‌ടിയുടെ കനത്തിനുവേണ്ടി കുറച്ചൊക്കെ അകത്താക്കുന്ന സാംസ്‌കാരിക നായകരെ വെറുതെ വിടാം. പരിഷത്തിന്റെ കുടത്തിലുള്ള ബുദ്ദിജീവികള്‍ ഇതിനെതിരെ രംഗത്തുവരില്ല. കാരണം അന്നം മുട്ടുമെന്ന ഭയം. എന്നാല്‍ ഭരണ വര്‍ഗ്ഗത്തിന്റെ ഏത്‌ ചെയ്‌തികളെയും പ്രതിരോധിക്കാന്‍ ദൗത്യമേറ്റടുത്ത പ്രതിപക്ഷ പുംഗവന്‍മാരും ഈ അധര്‍മത്തിനെതിരെ മൗനവ്രതത്തിലാണ്‌ എന്നതാണ്‌ ഖേദകരം. തങ്ങളുടെ നിര മുമ്പ്‌ ഭരണത്തിലിരുന്നപ്പോള്‍ ചാരായ ഭൂതത്തെ കുടത്തിലാക്കിയ മഹാന്‍ കേന്ദ്രത്തില്‍ പ്രതിരോധ ദൗത്യത്തിലായതുകൊണ്ടാണോ എന്നറിയില്ല...!
ഇത്‌ കൊടും ചതിയാണ്‌.. ആത്മ വഞ്ചനയാണ്‌.. തലമുറകളോട്‌ ചെയ്യുന്ന മഹാപാതകമാണ്‌.. നാളെ ഭരണമേറ്റെടുക്കേണ്ട പുതുതലമുറ വഴിവിട്ടു സഞ്ചരിക്കുകയും നാശത്തിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ തിരുത്തുകുറിക്കാതെ നിശബ്‌ധത പാലിക്കുന്നത്‌ അപകടമാണ്‌. കുളത്തില്‍ തള്ളിയിട്ടതിനു ശേഷം നീന്തലറിയില്ലെ..! നീന്തി കരപറ്റിക്കൂടെ..? എന്ന്‌ ചോദിക്കുന്നത്‌ അനീതിയാണ്‌.. കാപട്യമാണ്‌..! സാമൂഹ്യ ജീവിതത്തിന്റെ കടക്കല്‍ കത്തിവെയ്‌ക്കുന്നവര്‍ ആരായാലും അവര്‍ ഇനിയും ജനങ്ങളുടെ മുന്നില്‍ വരും.. അവരെ ജനം തിരിച്ചറിയും.. വേണ്ടതുപോലെ കൈകാര്യം ചെയ്യും..
വരാനിരിക്കുന്ന സമൂഹമേ.. മാപ്പ്‌.. ദൈവത്തിന്റെ സ്വന്തനാട്‌ എന്നായിരുന്നു ഈ നാടിനെ വിദേശികള്‍ പരിചയപ്പെടുത്തിയത്‌.. ഇവിടുത്തെ പ്രകൃതി മനോഹരമായിരുന്നു.. ഇവിടെ വനങ്ങളും ശുദ്ധ ജലവും സുലഭമായിരുന്നു.. സംസ്‌കാരവും സഹിഷ്‌ണുതയും ഈ നാടിന്റെ മുഖമുദ്രയായിരുന്നു. സ്‌നേഹവും സൗഹാര്‍ദ്ദവും കളിയാടിയിരുന്നു. നമുക്ക്‌ വരദാനമായി ലഭിച്ച ഈ സൗഭാഗ്യം ഞങ്ങളുടെ മുന്‍തലമുറ ഞങ്ങള്‍ക്കുവേണ്ടി കരുതിവെച്ച്‌ കൈമാറിതന്നു.. ഇതെല്ലാം ഇന്ന്‌ കേട്ട്‌ കേള്‍വി മാത്രം.. നിങ്ങള്‍ക്കായി ബാക്കി വെയ്‌ക്കാന്‍ ഇനി............ മാപ്പ്‌..! മാപ്പ്‌..!!

Friday, March 5, 2010



മൊസാദ്‌ വിളിച്ചുപറയുന്നത്‌
04.03.2010

ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി ഏത്‌ നെറികെട്ട മാര്‍ഗ്ഗവും സ്വീകരിക്കുക എന്നത്‌ ഫാസിസ്റ്റ്‌ തന്ത്രമാണ്‌. അതിനവര്‍ക്ക്‌ പ്രത്യശാസ്‌ത്രങ്ങളോ രാഷ്‌ട്രങ്ങളുടെ മതില്‍ കെട്ടുകളോ പ്രതിബന്ധമാകാറില്ല. അതിന്‌ ഏറ്റവും പുതിയ ഉദാഹരണമാണ്‌ ഹമാസ്‌ നേതാവ്‌ മഹ്‌മൂദ്‌ അല്‍ മബ്‌ഹൂഹിന്റെ കൊലപാതകത്തിലൂടെ ഇസ്രായേലി ചാരസംഘമായ മൊസാദ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. കൃത്യനിര്‍വ്വഹണംകൊണ്ടും ക്രൂരതകള്‍കൊണ്ടും പേരുനേടിയവരാണ്‌ മൊസാദികള്‍. ലോകത്ത്‌ എല്ലാ രാഷ്‌ട്രങ്ങളിലും മൊസാദിന്റെ ചാരന്‍മാര്‍ സൈ്വര്യവിഹാരം നടത്തുന്നുണ്ട്‌. പല രാജ്യങ്ങളുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരെ പോലും വലയെറിഞ്ഞ്‌ പിടിക്കാന്‍ മൊസാദിന്‌ കഴിഞ്ഞിട്ടുണ്ട്‌. അനേകം നിരപരാധികളുടെ രക്തംകൊണ്ട്‌ പങ്കിലമാണ്‌ മൊസാദിന്റെ കരങ്ങള്‍.
ജൂതരെ കൂട്ടക്കൊല ചെയ്‌ത കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയ ഹിറ്റലറുടെ സഹായിയായ അഡോള്‍ഫ്‌ ഐമാനെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തട്ടിക്കൊണ്ട്‌ വന്ന്‌ കൊലപ്പെടുത്തിയത്‌ മൊസാദിന്റെ ഓപ്പറേഷനുകളില്‍ എടുത്ത്‌ പറയുന്നതാണ്‌. പതിനഞ്ച്‌ വര്‍ഷത്തോളം ഒളിവില്‍ താമസിച്ച്‌ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ഥ വേഷങ്ങളില്‍ ജോലി ചെയ്‌ത്‌ ജീവിക്കുന്നതിനിടെയാണ്‌ അര്‍ജന്റീനയില്‍ നിന്ന്‌ മൊസാദ്‌ ഐമാനെ കണ്ടെത്തി ആരോരുമറിയാതെ വിമാനമാര്‍ഗ്ഗം ഇസ്രയേലില്‍ കൊണ്ടുവന്ന്‌ തൂക്കിലേറ്റുന്നത്‌.
രക്തം കണ്ട്‌ കൊതിയടങ്ങാത്തവരാണ്‌ മൊസാദിന്റെ അംഗങ്ങള്‍. തങ്ങള്‍ കശാപ്പ്‌ ചെയ്യാനുദ്ദേശിക്കുന്ന ഇരയെ നിഴല്‍പോലെ പിന്തുടരുകയും അവസരംകിട്ടുമ്പോള്‍ കടന്നാക്രമിക്കുകയും ചെയ്യുക എന്നതാണ്‌ മൊസാദിന്റെ ശൈലി. ശത്രുവിന്റെ ദൗര്‍ബല്യങ്ങള്‍ ഗൃഹപാഠം ചെയ്‌താണ്‌ മൊസാദ്‌ ആക്ഷനുകള്‍ പ്ലാന്‍ ചെയ്യുന്നത്‌. തങ്ങള്‍ക്ക്‌ അനുചിതരായ ചില രാഷ്‌ട്രങ്ങളുടെ നേതാക്കളെ മൊസാദ്‌ വകവരുത്തിയത്‌ സ്‌ത്രീകളെ ഉപയോഗിച്ചായിരുന്നു. മൊസാദിന്റെ ആക്ഷനുകള്‍ പാളുന്നത്‌ അപൂര്‍വ്വമായാണ്‌. മ്യൂണിക്‌ ഒളിമ്പിക്‌സില്‍ ഇസ്രായേലി അത്‌ലറ്റുകളെ വെടിവെച്ചുകൊന്ന പ്രതികളെ മൊസാദിന്റെ സഹായത്തോടെ ഇസ്രയേല്‍ കൈകാര്യം ചെയ്‌തത്‌ ഉദാഹരണമാണ്‌.
കഠിനമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി എന്ത്‌ ത്യാഗവും സഹിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക്‌ മാത്രമേ മൊസാദില്‍ അംഗത്വം ലഭിക്കൂ. തങ്ങളുടെ കൂറ്‌ തെളിയിക്കാന്‍ കഠിനമായ ഓപ്പറേഷനുകള്‍ നടത്താന്‍ മൊസാദിന്റെ അധികൃതര്‍ അംഗങ്ങളെ പ്രേരിപ്പിക്കാറുണ്ട്‌. സാങ്കേതികത കൊണ്ടും സമ്പന്നതകൊണ്ടും ലോകത്ത്‌ ഒന്നാം കിടയാണ്‌ മൊസാദ്‌. നശീകരണ ആയുധങ്ങള്‍ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ എന്ന ഭീകര രാഷ്‌ട്രത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയും അമേരിക്കയുടെ ആശീര്‍വാദവുമാണ്‌ മൊസാദിന്റെ പിന്‍ബലം. ലോകത്തെ മറ്റു രാഷ്‌ട്രങ്ങളുടെ ചാരസംഘടനകളില്‍ നുഴഞ്ഞുകയറി തങ്ങളുടെ അംഗങ്ങളെ വിന്യസിക്കാന്‍ വരെ മൊസാദിന്‌ കഴിഞ്ഞിട്ടുണ്ട്‌. കൃത്യമായ ലക്ഷ്യവും മികവുറ്റ പ്ലാനിംഗും അതീവ രഹസ്യമുള്ള ആക്ഷനുകളുമാണ്‌ മൊസാദ്‌ ലക്ഷ്യപ്രാപ്‌തിക്കുവേണ്ടി തിരഞ്ഞെടുക്കുന്നത്‌.
എന്നാല്‍ ഇത്രയും സാങ്കേതികത്വമുള്ള മൊസാദിന്റെ കൊടുംചെയ്‌തികള്‍ ലോകത്തിന്റെ മുന്നില്‍ അനാവൃതമാവുന്ന കാഴ്‌ചയാണ്‌ മബ്‌ഹൂഹിന്റെ കൊലയിലൂടെ ലോകം കണ്ടത്‌. തങ്ങള്‍ക്കിഷ്‌ടമില്ലാത്തവരെ കൊന്നു തള്ളുകയും കുറ്റം കൊല്ലപ്പെട്ടവന്റെ ശത്രുവിന്റെ തലയിലിട്ട്‌ കടന്നു കളയുകയും ചെയ്യുകയെന്ന തന്ത്രം പയറ്റുന്ന മൊസാദിന്‌ ദുബൈയില്‍ പൊല്ലാപ്പായത്‌ രഹസ്യക്യാമറക്കണ്ണുകളാണ്‌. ഈ സത്യം വെളിച്ചത്തുവന്നില്ലായിരുന്നുവെങ്കില്‍ ഹമാസിന്റെ എതിരാളികളായ ഫത്‌ഹിന്റെ ചുമലിന്റെ ഈ പാപത്തിന്റെ ഭാണ്‌ഡം ഇറക്കിവെക്കാന്‍ ഇസ്രയേല്‍ തുനിയുമായിരുന്നു. അതോടൊപ്പം ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ സുരക്ഷിതമല്ല എന്ന ധ്വനി സൃഷ്‌ടിച്ച്‌ നൂറിലേറെ രാഷ്‌ട്രങ്ങളിലെ ജനങ്ങള്‍ അധിജീവനം നടത്തുന്ന ദുബൈ നഗരത്തിനുമേല്‍ കരിനിയല്‍ വീഴ്‌ത്താനും ഈ കുബുദ്ധികള്‍ക്ക്‌ സാധിക്കുമായിരുന്നു. ദുബൈ പോലീസ്‌ അധികരികളുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ്‌ ഇത്തരമൊരു സാധ്യത ഇല്ലാതാക്കിയത്‌.
ഫലസ്‌തീനികളുടെ നെടുവീര്‍പ്പുകളെ ബുള്ളറ്റുകള്‍കൊണ്ട്‌ അമര്‍ച്ച ചെയ്യുന്ന ഇസ്രയേല്‍ എന്ന ഭീകര രാഷ്‌ട്രം തങ്ങള്‍ക്ക്‌ നിലനില്‍ക്കാനുള്ള ധനം കണ്ടെത്തുന്നത്‌ ആയുധ വ്യാപാരത്തിലൂടെയാണ്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ്‌ ഇവരുടെ ഉപഭോക്തൃലിസിറ്റിലുള്ളത്‌. വളരെ തന്ത്രപരമായി തങ്ങളുടെ ആയുധം വിറ്റയിക്കാന്‍ ഇസ്രായേലിനറിയാം. അതിനുവേണ്ടി രാഷ്‌ട്രങ്ങള്‍ക്കിടയില്‍ അസ്വാരശ്യങ്ങളുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കെണിയില്‍ അപപ്പെടാതിരിക്കാന്‍ ഇന്ത്യയുടെ ഭരണനേതൃത്വം ഉണ്ണര്‍ന്നിരിക്കണം. മനുഷ്യ രക്തംകൊണ്ട്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്ന ഇസ്രായേലുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കുകയും വേണം.

Thursday, January 14, 2010


മാധ്യമങ്ങള്‍ നാടുവാണീടും കാലം..!
മനുഷ്യരെല്ലാരും.....!!


ആധുനികയുഗം മാധ്യമങ്ങളുടെ പടയോട്ടത്തിന്റെ കാലഘട്ടമാണ്‌. പൗരാണിക രാജാക്കന്‍മാര്‍ക്കും യുദ്ധ പ്രഭുക്കള്‍ക്കും മാത്രം സാധിച്ചിരുന്ന കൃത്യങ്ങളാണ്‌ ഇന്ന്‌ മാധ്യമ ചക്രവര്‍ത്തിമാര്‍ തങ്ങളുടെ മഷികൊണ്ട്‌ നേടുന്നത്‌. അല്ലെങ്കിലും ഇവരെ സമ്മതിക്കണം. പണ്ട്‌ കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന വര്‍ക്ക്‌ സാധിക്കാത്ത കാര്യം പോലും മാധ്യമങ്ങള്‍ പുഷ്‌പം പോലെ സാധിച്ചെടുക്കുന്നില്ലെ? നാടിന്റെ വികസനത്തിന്‌ മുതല്‍ക്കൂട്ടാവുന്ന, ഐന്‍സ്റ്റീന്‍ തിയറിയേക്കാള്‍ മഹത്തരമായ ലൗ ജിഹാദെന്ന വേദവാക്യം നാടിന്‌ സംഭാവന ചെയ്‌തില്ലെ? അഞ്ച്‌ കാശിന്‌ വകയില്ലാതെ അലഞ്ഞ്‌ തിരിയുന്ന എത്രയെത്ര ആളുകളെ കൊടും തീവ്രവാദിയും ഭീകരവാദിയുമാക്കി സമാധാനത്തിന്റെ കാവല്‍പടക്ക്‌ ഏറ്റമുട്ടലില്‍ കാഞ്ചി വലിക്കാന്‍ ഒരുക്കി നില്‍ത്തി കൊടുത്തു? ഇതില്‍പരം എന്തുമഹത്തരമായ സേവനമാണ്‌ മാധ്യമങ്ങള്‍ ചെയ്യേണ്ടത്‌.
നാടിന്റെ വികസന വിപ്ലവം നടത്തേണ്ടത്‌ രാഷ്‌ട്രീയക്കാരല്ലെ? സമൂഹത്തിന്‌ ധാര്‍മ്മികത പഠിപ്പിക്കേണ്ടത്‌ മത സാംസ്‌കാരിക സംഘടനകളല്ലെ? പുതുതലമുറയെ സര്‍ഗ്ഗാത്മകമായി വളര്‍ത്തി പൗരബോധമുള്ളവരാക്കി തീര്‍ക്കേണ്ടത്‌ അധ്യാപകരല്ലെ? കൊള്ളയും കൊള്ളിവെയ്‌പും കാലുഷ്യവും കലാപവുമില്ലാതെ നാടുകാക്കേണ്ടത്‌ ഭരണവും നീതിപീഠവുമല്ലെ? ജനതയുടെ ആരോഗ്യ സംരക്ഷണത്തിന്‌ ആരോഗ്യ വകുപ്പും ഭൂമിയുടെ ആരോഗ്യത്തിന്‌ പാരിസ്ഥിതി സംഘടനയുമുണ്ടല്ലോ..!? ഇവരൊക്കെ സുവിശേഷ സേവനം നടത്തുന്നതിനിടയില്‍ ജനാധിപത്യത്തിന്റെ അഞ്ചാം തൂണിന്‌ ഇടമെവിടെ ?
അല്ലപിന്നെ നാട്ടിലെ മാധ്യമങ്ങള്‍ അജണ്ടയില്ലാത്തവരാവാനോ? അതിനല്ലല്ലേ ഭീകരവാദം കണ്ടുപിടിച്ചത്‌. വറ ചെട്ടിയിലിട്ട്‌ പൊരിക്കാന്‍ ഒരു സമുദായത്തെയും കിട്ടിയിട്ടുണ്ടല്ലോ. ന്യൂനപക്ഷമായതുകൊണ്ട്‌ ആരും ചോദിക്കാനുമുണ്ടാകില്ല. ഭീകരരും തീവ്രവാദികളുമാക്കി രസിക്കാം. കോടതി വെറുതെവിട്ടാലും വേണ്ടില്ല. നമുക്ക്‌ സര്‍ക്കുലേഷന്‍ വര്‍ധിക്കണം. പിടിച്ചുനില്‍ക്കാന്‍ അപരന്റെ രക്തം കൊണ്ടായാലും അച്ചുനിരത്തിയേ മതിയാവൂ.
ഇടക്കൊരു സംശയം ചോദിക്കട്ടെ, നാട്ടില്‍ മാധ്യമ നീതി എന്നൊന്നുണ്ടോ? ബാബരി മസ്‌ജിദിന്റെ താഴികക്കുടങ്ങള്‍ പകല്‍ വെളിച്ചത്തില്‍ അടിച്ചുപൊളിച്ച അറുപത്തിയെട്ട്‌ മാന്യന്‍മാര്‍ (കോടതി ഭാഷയില്‍ കപട മതേതര വാദികള്‍) ഉണ്ടും ഉറങ്ങിയും വാഴുന്ന നാട്ടില്‍, ഗുജറാത്തിലെ മുസ്‌ലിംകളെ പച്ചക്കു ചുട്ട സനാധന സംരക്ഷകനായ ആദര്‍ശ ധീരന്‍ നാട്‌ ഭരിക്കുമ്പോള്‍, മുസ്‌ലിമിന്‌ തലയോടെ ജീവിക്കണമെങ്കില്‍ താമരയുടെ ഇതളിന്റെ മൂര്‍ച്ച കുറയണമെന്ന്‌ ഓര്‍മ്മപ്പെടുത്തുന്ന യുവ ഗാന്ധിമാര്‍ വിലസുന്ന നാട്ടില്‍, മുസല്‍മാന്‌ ജനിച്ച നാടിന്റെ പ്രധാന മന്ത്രിയാകണമെങ്കില്‍ സ്വന്തം ആരാധന ഗേഹം തീരെഴുതിക്കൊടുക്കണമെന്ന്‌ നിബന്ധന വെക്കുന്ന സിംഹങ്ങളുള്ള രാഷ്‌ട്രത്തില്‍ പേരുനോക്കി ഭീകരതക്ക്‌ ഡിഗ്രി കണക്കാക്കുന്നതിനാണോ മാധ്യമനീതി എന്ന്‌ പറയുന്നത്‌? മാധ്യമങ്ങളുടെ അപഷര്‍പക കഥകള്‍ക്കനുസൃതമായി വിധി കല്‍പ്പിക്കുന്നതിനാവും സാമൂഹ്യ നീതി എന്ന്‌ പറയുന്നത്‌.
മനുഷിക നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളായ അരിക്കും പയറിനും വിലകൂടിയാലും വാര്‍ത്തയാകാന്‍ അനുവദിക്കാതെ ഭീകര നിര്‍മ്മാണ ഫാക്‌ടറികളായി മാത്രം നിലകൊള്ളുന്ന മാധ്യമ സേവനം വീരപാരാക്രമികളായ പൗരാണിക വില്ലാളി വെല്ലുവിളിക്കും തീര്‍ച്ച.
അധിനിവേശത്തിനെത്തിതെതിരെ തൂലിക പടവാളാക്കിയ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെയും പോര്‍ച്ചുഗീസുകാരന്റെ ചങ്ക്‌ കലക്കിയ കുഞ്ഞാലി മരക്കാരുടെയും വെള്ളപട്ടാളത്തിനെതിരെ അന്ത്യംവരെ പൊരുതിയ ടിപ്പുസുല്‍ത്താന്റെയും രാഷ്‌ട്ര സ്വാതന്ത്ര്യത്തിനായി വെടിയുണ്ടക്കെതിരെ വിരിമാറ്‌ കാട്ടിയ ആലി മുസ്‌ ലിയാരുടെയും വാരിയംകുന്നത്ത്‌ കുഞ്ഞഹമദാജിയുടെയും പിന്‍മുറക്കാന്‍ പിറന്ന നാട്ടില്‍ രാജ്യക്കൂറ്‌ തെളിയാക്കാന്‍ വിധിക്കപ്പെട്ടത്‌ അധിനിവേശത്തിന്റെ അപ്പോസ്‌തലന്‍മാര്‍ക്ക്‌ അടിമവേല ചെയ്‌ത അഭിനവ കങ്കാണിമാര്‍ക്ക്‌ മുമ്പിലാണെന്നാലോചിക്കുമ്പോള്‍ ലജ്ജ തോന്നും. സ്വരാജ്യ സ്‌നേഹം മതത്തിന്റെ ഭാഗമാണെന്ന്‌ വിശ്വസിക്കുന്ന മുസ്‌ലിം നായികക്ക്‌ നാല്‍പത്‌ വട്ടം നിരപരാധിത്വം തെളിയിച്ചാലും അപരാധിയെന്ന്‌ വിളിച്ചാക്ഷേപിക്കുന്നവരോട്‌ ആഗോള തലത്തില്‍ തന്നെ തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട ഒരു സമൂദായാംഗമെന്ന നിലയില്‍ തങ്ങളുടെ അസ്ഥിത്വം തെളിയിക്കാന്‍ ഇനി എന്ത്‌ കുര്‍ബാനയാണ്‌ നടത്തേണ്ടതെന്നാണ്‌ വിനീതമായ ചോദ്യം.
സ്വന്തം സമുദായക്കാര്‍ സ്‌ഫോടനങ്ങള്‍ക്ക്‌ പിടിക്കപ്പെടുമ്പോള്‍ ഭീകരതക്ക്‌ മതമില്ലാതാകുന്ന കാവിപ്പാര്‍ട്ടിക്ക്‌ വിവരം കെട്ട ഏതോ മുസ്‌ലിം നാമധാരികളുടെ അപലപനീയ കൃത്യങ്ങളെ സമുദായത്തിന്റെ പിരടിക്ക്‌ വെച്ചുകെട്ടാന്‍ വലിയ ഉത്സാഹമാണ്‌. അത്‌ അവരുടെ അജണ്ടയുടെ ഭാഗമാണു താനും. എന്നാല്‍ ഇന്ന്‌ മതേതരത്വത്തില്‍ പേരിലറിയപ്പെടുന്ന പല പാര്‍ട്ടികളും മുസ്‌ലിംകളെ തീവ്രവാദത്തിന്റെ പേരില്‍ അപഹസിക്കുന്നത്‌ അപലപനീയമാണ്‌. ഇതില്‍ മുസ്‌ലിം സമൂഹം ആശങ്കാകുലരുമാണ്‌.
വര്‍ഗ്ഗീയ ചേരിതിരിവ്‌ സൃഷ്‌ടിച്ച്‌ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുന്ന കാവി മനസ്സിന്‌ കുഴലൂത്ത്‌ നടത്തി മതേതര സമൂഹത്തെ കൂടി മുസ്‌ലിം വിരുദ്ധരാക്കുന്നത്‌ മതേതര ഗാന്ധിയന്‍മാര്‍ക്ക്‌ നന്നല്ല. മതേതര മനസ്സ്‌ വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെട്ടതിന്റെ പരിണിതി നാം ഗുജറാത്തില്‍ കണ്ടതാണ്‌. ഗാന്ധിയുടെ നാട്ടിന്റെ ചെങ്കോല്‍ വര്‍ഗ്ഗീയതയുടെ കയ്യിലേല്‍പ്പിച്ചതില്‍ മതേതര പാര്‍ട്ടികള്‍ക്കും നിഷേധിക്കാനാകാത്ത പങ്കുണ്ട്‌. ചെറിയ ലാഭത്തിന്‌ വേണ്ടി വര്‍ഗ്ഗീയയെ താലോലിക്കുന്നവര്‍ മതേതര കേരളത്തില്‍ നല്ലഭാവി ആലോചിച്ചെങ്കിലും ആ ശ്രമത്തില്‍ നിന്ന്‌ പിന്‍മാറാന്‍ തയ്യാറാകണം. അപക്വമായി നേതാക്കള്‍ നടത്തുന്ന പ്രസ്ഥാവനകളും പ്രസംഗങ്ങളും കാലങ്ങളായി വര്‍ഗ്ഗീയ രാഷ്‌ട്രീയം ശ്രമിച്ചിട്ടും നടക്കാത്ത ചേരിതിരിവാണ്‌ നേടിക്കൊടുക്കുന്നത്‌.
അധിനിവേശം അവസരംകാത്ത്‌ വായ്‌ പിളര്‍ന്നിരിക്കുമ്പോള്‍ ഭരണധാപന്‍മാര്‍ ജനഹിതം മറന്ന്‌ സുഖലോലുപതയില്‍ രമിക്കുമ്പോള്‍ പട്ടിണിയും ദാരിദ്രവും നിരക്ഷരതയും നാട്ടില്‍ കൊടികുത്തിവായുമ്പോള്‍ ലഹരിയുടെയും മാഫിയകളുടെയും വഴിയില്‍ പുതുതലമുറ വഴിമാറി സഞ്ചരിക്കുമ്പോള്‍ തിരുത്ത്‌ കുറിക്കേണ്ട മാധ്യമങ്ങള്‍ സമൂഹത്തെ ചിന്തിക്കാന്‍ പൊലും അനുവദിക്കാതെ തങ്ങളുടെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നതിന്‌ വേണ്ടി ശ്രമിക്കുമ്പോള്‍, മൂല്യബോധമില്ലാത്ത ഒരു സാമൂഹിക സൃഷ്‌ടിക്കേ ഈ ശ്രമം ഉപകരിക്കൂ. വികസനവും വിലക്കയറ്റവും അജണ്ടയാകാതെ സ്‌ഫോടനങ്ങളും അപകടങ്ങളും ആഘോഷിക്കപ്പെടുമ്പോള്‍ സാമുഹ്യ ബോധ മണ്‌ഡലത്തില്‍ അരാചകത്വമാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌.
അന്യോഷണം നടക്കാതെ നീതിപീഠങ്ങള്‍ വിധി കല്‍പ്പിക്കാതെ തന്റെ ഭാഗം അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാതെ ഒരു നിരപരാധിയെ സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ള ധാരാളം അനുഭവങ്ങള്‍ ഇന്ന്‌ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അപമാനിക്കപ്പെടുന്നവരുടെ മാനസിക സ്ഥിതി പരിഗണിക്കാനും മധ്യമ ഇടപെടലുകള്‍ നന്മക്ക്‌ വേണ്ടിയുള്ളതാകാനും ശ്രമിക്കണം.

Saturday, December 19, 2009

കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം
എസ്‌.എസ്‌.എഫ്‌ സെക്‌ടര്‍ സമ്മേളനം

പ്രവാചകര്‍(സ്വ) കാലംതൊട്ടെ ഇസ്‌ലാമിന്റെ പ്രഭയേറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചമണ്ണാണ്‌ കൈരളിയുടേത്‌. സാമൂഹിക മണ്‌ഡലത്തില്‍ വിശുദ്ധ ഇസ്‌ലാമിന്റെ സാന്നിധ്യംകൊണ്ട്‌ സമ്പന്നമാണിന്നിവിടം. കേരളക്കരയില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്‌ ആണിക്കല്ലായി വര്‍ത്തിച്ച മഹാരഥന്‍മാര്‍ അനവധിയുണ്ട്‌. അവരുടെ ത്യാഗോജ്ജ്വലമായ സാഹസത്തിന്റെ ഫലമാണ്‌ ഇവിടെ ഇസ്‌ലാമിക ചൈതന്യം മായാതെ കാത്തത്‌.
മാലിക്‌ബ്‌നു ദീനാര്‍(റ) വില്‍ തുടങ്ങി കാലാന്തരങ്ങളായി വരക്കല്‍ മുല്ലക്കോയ തങ്ങളും, ഖുത്വുബി മുഹമ്മദ്‌ മുസ്‌ലിയാരും, ഇ.കെ ഹസന്‍ മുസ്‌ലിയാരും പടനയിച്ച സമസ്‌തയിലൂടെ ആ ചൈതന്യം കാത്തു പോന്നു. മഹാരഥന്‍മാരായ പണ്‌ഡിതന്‍മാരുടെ ആ കണ്ണി മുറിയാതെ ഇന്നും മുസ്‌ലിം കേരളം അനുഭവിച്ചു വരുന്നു.
കൈരളിയുടെ ഇസ്‌ലാമിക നവജാഗരത്തിന്‌ മുന്നേ നടന്ന മുന്‍ഗാമികളുടെ ത്യാഗോജ്ജ്വല ജീവിതത്തിലേക്ക്‌ ഒരെത്തിനോട്ടത്തിന്‌ സുന്നി വിദ്യാര്‍ത്ഥി സംഘം സെക്‌ടര്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വഴികാട്ടികള്‍..

Tuesday, July 7, 2009

Saturday, May 23, 2009









Friday, May 22, 2009

Wednesday, April 22, 2009

മഷിയടയാളം

ഇലക്ഷന്‍വിജയത്തിന്റെ ആരവം കവലയില്‍ നിന്നും കേട്ടമാത്രയില്‍ ഞാന്‍ കാലുകള്‍ നീട്ടി വലിച്ചുനടന്നു. ഞാന്‍ സ്‌നേഹിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി വിജയിച്ചതിലുള്ള ആഹ്ലാദം എന്റെ ഹൃദയത്തില്‍ തുടിക്കുന്നുണ്ട്‌. വോട്ടഭ്യര്‍ത്ഥിച്ച്‌ സ്ഥാനാര്‍ത്ഥി വീട്ടിലെത്തിയതും എന്റെ കൈപിടിച്ച്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ എല്ലാം ശരിയാക്കിത്തരാം എന്ന്‌ പറഞ്ഞതും മനസ്സിലൂടെ കടന്നുപോയി. ഇദ്ധേഹം തന്നെ ജയിച്ചത്‌ എന്റെ സുകൃതം.. എന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരാഹാരമാകാന്‍ പോകുന്നു.
ഞാന്‍ വേഗം സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ സ്ഥലത്തെത്തി. പൂമാല കഴുത്തിലിട്ട്‌ സ്റ്റേജിലിരിക്കുന്ന അദ്ധേഹത്തിന്‌ ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ചു.
എന്തേ.. അദ്ദേഹം കണ്ടില്ലേ.. ഞാന്‍ കൂടുതല്‍ വ്യക്തതയോടെ ചിരിയുണ്ടാക്കി പ്രതീക്ഷയോടെ നിന്നു. പ്രതിഫലനമില്ല.. കണ്ടില്ലായിരിക്കാം..
ഏതായാലും ഞാന്‍ കാത്തുനിന്നു. അദ്ദേഹം സ്വീകരണം കഴിഞ്ഞ്‌ മടങ്ങിപ്പോകുമ്പോള്‍ എന്റെ കാര്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്താമല്ലോ.. സംഘാടകരുടെ പുകഴ്‌ത്തലും സ്ഥാനാര്‍ത്ഥിയുടെ നന്ദി പ്രസംഗവും കഴിഞ്ഞപ്പോഴേക്ക്‌ രണ്ടര മണിക്കൂര്‍ കടന്നുപോയിരുന്നു.
ഇതാ..
അദ്ദേഹം പരിപാടി അവസാനിപ്പിച്ച്‌ വേദിയില്‍ നിന്നിറങ്ങുന്നു.
ഞാന്‍ വഴിയരികില്‍ അക്ഷമയോടെ കാത്തു നിന്നു.
ഇപ്പോള്‍ അദ്ദേഹം എന്റെ അടുത്തെത്തും.
എന്റെ മനസ്സ്‌ പിടച്ചു. എം.പി ഇതാ എന്റെ തൊട്ടടുത്ത്‌..
ഞാന്‍ ചിരിച്ചു.
അദ്ദേഹം കണ്ടഭാവമില്ല.
ഞാന്‍ വിളിച്ചു.. സാര്‍..
പക്ഷെ സംഘാടകര്‍ എന്നെ തള്ളിമാറ്റി എം.പിയെ കാറില്‍ കയറാന്‍ സഹായിച്ചു.
ഞാന്‍ നിശ്ചലനായി നിന്നു. തേങ്ങുന്ന മനസ്സോടെ ഞാന്‍ എന്റെ ഇടതുകയ്യിലെ ഇനിയും മായാത്ത മഷിയടയാളത്തെ നോക്കി.
എന്റെ മനസ്സില്‍ വീണ്ടും മുഴങ്ങി..
എല്ലാം ശരിയാവും...

Tuesday, April 14, 2009

Take SUNNAH

Take
Prophet’s Sunnath:

Sunnahs of Our Beloved Prophet Muhammad [PBUH]
Sunnahs of Eating:
x Sit and eat on the floor.
x Spread out a cloth on the floor first before eating.
x Wash both hands up to the wrists.
x Recite 'Bismillah wa'la barakatillah' aloud.
x Eat with the right hand.
x Eat from the side that is in front of you.
x If a morsel of food falls down, pick it up, clean it and eat it.
x Do not lean and eat.
x Do not find fault with the food.
x Remove your shoes before eating.
x When eating, sit with either both knees on the ground or one knee raised or both knees raised.
x Clean the plate and other utensils thoroughly after eating.
x By doing this, the utensils make dua for one's forgiveness.
x Recite dua after eating.
x First remove the food then get up.
x After meals wash both the hands.
x Thereafter gargle the mouth.
x Whilst eating one should not remain completely silent.
x Eat with three fingers if possible.
x One should not eat very hot food.
x Do not blow on the food.
x After eating one should lick his fingers.
Sunnahs of drinking:
x A Muslim should drink with the right hand. Shaytaan Drinks with the left hand.
x Sit and drink.
x Recite 'Bismillah' before drinking.
x After drinking say ' Alhamdullilah'.
x Drink in 3 breaths removing the utensil from the mouth after each sip.
x Do not drink directly from the jug or bottle. One should pour the contents into a glass first and then drink.
Sunnahs of Sleeping:
x Discuss with one's family members matters pertaining to Deen before going to sleep (whether it is in the form of reading some Islamic Books or narrating some incidents of Sahabah etc.)..
x To sleep in the state of Wuzu.
x To make the bed yourself.
x Dust the bed thrice before retiring to bed.
x One should change into some other clothes before going to sleep.
x It is Sunnah to sleep immediately after Isha Salaah.
x To apply surmah in both the eyes.
x To brush the teeth with a miswaak.
x To sleep on the right hand side.
x To sleep with the right palm under the right cheek.
x To keep the knees slightly bent when sleeping.
x To refrain from sleeping on ones stomach.
x To sleep on a bed or to sleep on the floor are both sunnah.
x To face Qiblah.
x To recite Surah Mulk, before sleeping.
x To recite Ayatul Kursi.
x To recite Surah Ikhlaas, Surah Falaq and Surah Naas before sleeping 3 times and thereafter blow over the entire body thrice.
x Recite Tasbeeh-e-Fathima before sleeping.( i.e. 33 X Subhan Allah 33 X Alhamdulillah and 34 X Allahu Akbar).
x To recite the dua before sleeping.
x To wake up for Tahajjud Salaah.
Sunnahs on Awakening:
x On awakening rub the face and the eyes with the palms of the hands in order to remove the effects of sleep.
x When the eyes open in the morning say 'Alhamdullilah' thrice and then recite Kalima Tayyibah.
x Thereafter recite the dua on awakening.
x On awakening cleanse the mouth with a miswaak.
Sunnahs when wearing clothes:
x Rasulullah (Sallallahu alayhi wasallam) loved white Clothing.
x When putting on any garment Rasulallah (Sallallahu Alayhi wasallam) always began with the right limb.
x When removing any garment Rasullallah (Sallallahu alayhi wasallam) always removed the left limb first.
x Males must wear the pants above the ankles. Females should ensure that their lower garment covers their ankles.
x Males should wear a 'topee' or turban. Females must wear scarves at all times.
x When wearing shoes, first wear the right shoe then the left.
x When removing them first remove the left and then The right.
Sunnahs of the Toilet :
x Enter the toilet with your head covered.
x To enter the toilet with shoes.
x Recite the dua before entering the toilet.
x Enter with the left foot.
x To sit and urinate. One should never urinate whilst Standing.
x To leave the toilet with the right foot.
x To recite the dua after coming out of the toilet.
x One should not face Qiblah or show his back towards the Qiblah.
x Do not speak in the toilet.
x Be very careful of the splashes of urine (being unmindful in this regard causes one to be punished in the grave).
x After relieving oneself, to cleanse oneself using water.
Sunnahs of the Home:
x To recite the dua before entering the home.
x To greet those that are in the house with 'Assalaamu Alaykum'.
x To announce ones arrival by coughing, greeting, etc. Even though it may be your own house.
Other Sunnahs of High Importance:
x Using a miswaak is a great Sunnah of Rasulullah (Sallallahu alayhi wasallam). One who makes miswaak when making wuzu and thereafter performs salaah will receive 70 times more reward. It will also enable one to easily recite the kalima at the time of death.
x To take a Ghusl bath on a Friday.
x To apply itr (applies to men only).
x To show mercy to those that are younger than you.
x To respect your elders.
x It is sunnah to ponder over Allah Ta'ala and His Creation.
x For men to keep a beard that is one fist in length.
x To visit a Muslim when he is sick.
x To be good towards ones neighbour.
x To meet a Muslim with a cheerful face.
x To care for the poor and the needy.
x To keep good relations with all your relatives.
x To honour a guest even though he may not be of a very high position.
x To greet all Muslims by saying ' Assalaamu alaykum wa rahmatullahi wa barakaatuhu'.
x To keep the gaze on the ground whilst walking.
x To speak softly and politely.
x To command people to do good.
x To forbid them from doing evil.
x To carry ones shoes in the left hand.
x To make wuzu at home before going to the Masjid.
x To enter the Masjid with the right foot.
x To leave the Masjid with the left foot.
x To recite some portion of the Quran Shareef daily.
x To be hospitable towards one's guest.
x To exchange gifts with one another.
x To make dua to Allah Ta'ala for the fulfillment of one's needs in what ever language one desires.
x To consult with one's parents, teachers or elders before doing any work.
To respect one's parents.



Abdul Hameed K.puram
http: dharmaveethi.blogspot.com

Monday, February 2, 2009

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലെയും 500 പ്രധാന മുസ്‌ലിം പള്ളികള്‍

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലെയും 500 പ്രധാന മുസ്‌ലിം പള്ളികള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

Saturday, January 31, 2009

Excellency

Click for Download
SSF 
SSLC Form

Thursday, January 15, 2009

....STOP WAR......



Add Videoനിര്‍ത്തൂ ഈ കാട്ടാളത്വം


C´y CkvdmCu _Ôw hntOZn¡Ww

ae¸pdw: A´mcmjv{S \nba§tfbpw temI kaql¯nsâ A`yÀY\Itfbpw shÃp hnfn¨v knhnenb·msc sIms¶mSp¡p¶ amcI tcmK§Ä hnX¡p¶ sshäv t^mkv^dÊv AS¡apÅ cmkmbp[§Ä D]tbmKn¡p¶ CkvdmCuen {IqcX C´y ImWmsX t]mhcpXv. tNcntNcm \b§Ä kzoIcn¡pt¼mgpw CcIÄs¡m¸w \n¡p¶ cmjv{S ]mc¼cy¯n \n¶v ]ndtIm«v t]mIp¶Xv cmPy¯nsâ bikn\v £Xta¸n¡pIbpw temI kaql¯n \n¶v C´ysb Häs¸Sp¯pIbpw sN¿pw.  lamkns\bà \nc]cm[nIfmb km[mcW¡mscbmWv CkvdmCu e£yw sh¡p¶Xv F¶mWv cmkmbp[ {]tbmKw sXfnbn¡p¶Xv. ^ekvXo\nIsf hwilXy sN¿p¶Xns\Xnscbpw temI cmjv{S§Ä¡vta C´y k½À±w sNep¯Ww.

SSF

FkvFkvF^v FIvke³kn sSkvddv 

ae¸pdw: FkvFkvF^v kwkvYm\ hym]Iambn kwLSn¸n¡p¶ FkvFkvFÂkn FIvke³kn sSkvddn\v ae¸pdw PnÃbn \n¶v 130 skIvSdpIfnembn 5000 hnZymÀYnIÄ ]co£sbgpXpw. ASp¯amkw H¶n\v cmhnse H³]Xp aWn apX sshIpt¶cw \mepaWnhscbmWv ]co£ \S¡pI. kwkvYm\ I½ddn \ÂInb \nivNnX t^man At]£n¨hÀ¡mWv ]co£¡cn¡m³ Ahkcw e`n¡pI. 

Monday, November 24, 2008

Saturday, November 8, 2008

SPODANAM

സ്‌ഫോടനങ്ങള്‍ക്ക്‌ വേറെയും അവകാശികള്‍..!

ഇതുവരെ ഇന്ത്യയില്‍ നടക്കുന്ന സ്‌ഫോടനങ്ങളുടെ ആകെ പേറ്റന്റ്‌ നേടിയിരുന്നത്‌ മുസ്‌ലിം ബ്രാന്‍ഡുകളായിരുന്നു. ഇപ്പോള്‍ പുതിയ ചില അവകാശികള്‍ കൂടി വന്നെത്തിയിരിക്കുന്നു. ഹിന്ദു ജാഗരണ്‍ മഞ്ച്‌ ഈഴിടെ മലേഗാവില്‍ നടത്തിയ സ്‌ഫോടനമാണ്‌ കമ്പനിക്ക്‌ അപൂര്‍വ്വ പാറ്റന്റ്‌ നേടികൊടുത്തത്‌. ആദ്യം സിമിക്കും പിന്നെ പുതിയ അവതാരമായ ഇന്ത്യന്‍ മുജാഹിദീനുമായിരുന്നു സ്‌ഫോടനങ്ങളുടെ ക്രഡിറ്റ്‌ നല്‍കപ്പെട്ടിരുന്നതെങ്കിലും പരിശുദ്ധ സംന്യാസിന്‌ പ്രഗ്യാ സിംഗ്‌ ഠാക്കൂര്‍ജിയുടെ സ്‌കൂട്ടര്‍ പണിപറ്റിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ തെളിവിനായി ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിവെച്ച്‌ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മുസ്‌ലിംകളെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും എഴുത്ത്‌ നന്നാകാത്തത്‌കൊണ്ടാണോ എന്നറിയില്ല അവസാനം സ്വന്തം അക്കൗണ്ടില്‍ തന്നെ എത്തുകയായിരുന്നു.
അധ്യാത്മിക വ്യക്തിത്വത്തോടൊപ്പം ബോംബ്‌ നിര്‍മ്മാണത്തിന്‌ പരിശീലനം കൊടുക്കാന്‍ സൈനിക ശ്രേഷ്‌ഠരും ഉണ്ടായിരുന്നത്രെ... ചില്ലറ ഓലപ്പടക്കംകൊണ്ടാണ്‌ കളി എന്ന്‌ കരുതിയെങ്കില്‍ തെറ്റി. സൈന്യത്തിനും വിദേശ തീവ്രവാദികള്‍ക്കും മാത്രം ലഭ്യമാകുന്ന ആര്‍.ഡി.എക്‌സ്‌ ഉള്‍പ്പെടെയുള്ള മാരകന്‍മാരുമൊത്താണ്‌ കളി.
സംഗതി പുലിവാലായപ്പോള്‍ സഖാവ്‌ വൃന്ദാകാരാട്ട്‌ ഹിന്ദുഭീകരര്‍ എന്നൊരു കാച്ച്‌ കാച്ചി. കാവിക്കാര്‍ക്ക്‌ ഒത്തിരി പൊള്ളിയിരിക്കുന്നു. അങ്ങനെ പറയാന്‍ പാടില്ലത്രെ.. ഭീകരതക്ക്‌ മതമില്ല എന്നാണ്‌ അഡ്വാന്‍ജിയും രാജ്‌നാഥ്‌ജിയും പറഞ്ഞു കേള്‍ക്കുന്നത്‌... ആഹൂ. സമാധാനമായല്ലോ... ഇതുവരെ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഭീകരരും തീവ്രവാദികളും ആകേണ്ടിവന്ന മുസ്‌ലിംകളും വികാരമുള്ളവരാരായിരുന്നു എന്ന്‌ എല്ലാവര്‍ക്കും ഇപ്പോഴെങ്കിലും മനസ്സിലായല്ലോ...
മാമോദീസ പത്രവും സംഗതി ആഘോഷിക്കുന്നുണ്ട്‌. ഒറീസ ശരിക്കും ഏറ്റിരിക്കുന്നു. ഗുജറാത്തിലെ നരമേധത്തിന്‌ നിശബ്ദത പാലിച്ചതിന്റെ ഫലം അനുഭവിച്ചു. ഫാസിസത്തിന്‌ പ്രത്യശാസ്‌ത്രം പ്രശ്‌നമല്ല എന്നതിരിച്ചറിവ്‌ ഇനിയെങ്കിലും ഉണ്ടാകുന്നത്‌ നന്ന്‌.
തീവ്രവാദം ആര്‍ക്കും ഭൂഷണല്ല. രാജ്യത്തിന്റെ സമ്പത്താകേണ്ട യുവാക്കള്‍ തീവ്രവാദത്തിന്റെ വഴിയിലേക്ക്‌ കടക്കുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്‌. ഒരു നിമിഷത്തിന്റെ വിളിയില്‍ ജീവന്‍ വെടിയാന്‍ മാത്രം വിഡ്‌ഢിയല്ലല്ലോ മനുഷ്യന്‍. ഭരണകൂട ഭീകരതയും നീധി നിഷേധവും നിരന്തരമായ അവകാശ ധ്വംശനവുമൂലമാണ്‌ യുവാക്കളെ തീവ്രവാദത്തിന്റെ വഴിയില്‍ ചിന്തിപ്പിക്കുന്നത്‌. പ്രതീക്ഷയും ആശയും നഷ്ടപ്പെടുമ്പോഴാണ്‌ സ്വയം എരിഞ്ഞൊടുങ്ങാന്‍ തയ്യാറായി യുവാക്കള്‍ മുന്നോട്ടു വരുന്നത്‌.
സ്‌ഫോടനങ്ങള്‍ ആര്‌ നടത്തിയാലും നിരപരാധികളാണ്‌ ഇരയാകപ്പെടുന്നത്‌. നിരവധി ജീവന്‍ നഷ്ടപ്പെടുന്നതോടൊപ്പം അനേകായിരങ്ങളുടെ നാശനഷ്ടങ്ങള്‍കൂടിയാണ്‌ സ്‌ഫോടനങ്ങള്‍ ബാക്കിവെക്കുന്നത്‌. രാഷ്ട്രപുരോഗതിക്ക്‌ വിലങ്ങുതടിയാവാനും സ്‌ഫോടനങ്ങള്‍ നിധാനമാകുന്നു. ജനങ്ങളെ ഭയവിഹ്വല്ലരാക്കാനും പരസ്‌പരം സംശയം ജനിപ്പിക്കാനും നിരപരാധികള്‍ അന്യായമായി പീഢിപ്പിക്കപ്പെടാനും സ്‌ഫോടനം കാരണമാകുന്നു.
നാശത്തിന്റെ വഴിയില്‍ അപഥ സഞ്ചാരം നടത്തുന്നവരില്‍ കൂടുതലും ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്ന വസ്‌തുത നിരക്ഷരത ഭീകരതയിലെത്തിക്കുന്നു എന്ന ധാരണ അപ്രശക്തമാക്കുന്നു. അടിച്ചമര്‍ത്തലുകള്‍ക്കൊണ്ട്‌ ഒരിക്കലും ഭീകരതയെയും തീവ്രവാദത്തെയും ഇല്ലായ്‌മ ചെയ്യാനാവില്ല.
രോഗിയുടെ രോഗമറിഞ്ഞ്‌ ചികിത്സിക്കുകയാണ്‌ ചെയ്യേണ്ടത്‌. മുന്‍ ധാരണകള്‍ ഒഴിവാക്കി അക്രമവും, രാജ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്നവരെ നിയമത്തിന്‌ മുന്നില്‍കൊണ്ടുവന്ന്‌ നീതി നടപ്പാക്കുകയും ക്ഷുപിത യൗവ്വനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യാത്തിടത്തോളം കാലം സ്‌ഫോടന ശബ്ദം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.


Monday, October 27, 2008

Maliyam

മാലിന്യം പേറുന്ന ഗ്രാമവഴികള്‍

ഗ്രാമങ്ങള്‍ വൃത്തിയുള്ളതാണെന്ന്‌ വെയ്‌പ്‌. നഗരത്തിന്റെ മാലിന്യങ്ങളോ കോലാഹലങ്ങളോ ഏശാത്ത ശുദ്ധമായ മണ്ണ്‌. ഗ്രാമവഴികളുടെ ശാലീനതയില്‍ വികാരാധീനരാകാത്ത കവികളില്ല. എന്നാല്‍ ഇപ്പോള്‍ ചില സാമൂഹ്യ വിരുദ്ധരുടെ കര്‍മ്മ ഫലമായി ഗ്രാമീണ വഴികളില്‍ മാലിന്യ പിപ്ലവം നടക്കുന്നു. കോഴി കച്ചവടക്കാരാണ്‌ നാട്‌ മുഴുക്കെ മാലിന്യം വിതറുന്നത്‌. അര്‍ദ്ധ രാത്രി ആരുംകാണാതെ വഴികളില്‍ തള്ളുന്ന അവശിഷ്ടങ്ങള്‍ മഴകൊണ്ട്‌ ചീഞ്ഞ്‌ നാറുമ്പോള്‍ വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌.
ചാക്കുകളിലാക്കി റോഡരികില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്‌തുക്കള്‍ ബോംബു ഭീഷണികളുടെ ഇക്കാലത്ത്‌ എത്തിനോക്കാന്‍ തന്നെ ആളുകള്‍ക്ക്‌ ഭയമാണ്‌. രണ്ട്‌ ദിവസം മഴ നനഞ്ഞ്‌ ദുര്‍ഗന്ധം വമിക്കുമ്പോഴാണ്‌ ചാക്കിനകത്തുള്ള വസ്‌തുവിന്റെ ഉള്ളുകള്ളികള്‍ വെളിച്ചത്താവുന്നത്‌. അന്യവസ്‌തുക്കള്‍ എടുത്ത്‌ മാറ്റാന്‍ ആരുംമിനക്കെടാത്ത കാരണത്താല്‍ ചീഞ്ഞ്‌ മണ്ണില്‍ ലയിക്കുന്നത്‌ വരെ നാറ്റം സഹിക്കുകയല്ലാതെ മറ്റുവഴിയില്ല. ഈ അവശിഷ്ടങ്ങള്‍ കാക്കപോലുള്ള ജീവികള്‍ അടുത്തുള്ള വീടുകളുടെ കിണറുകളിലും മറ്റും എത്തിക്കുന്നുണ്ട്‌. ഇത്തരം മാലിന്യങ്ങള്‍ പലപ്പോഴും രോഗങ്ങള്‍ ഉണ്ടാക്കാനുതകുന്നതാണ്‌. ഉപഭോഗ സംസ്‌കാരത്തിന്റെ മാലിന്യങ്ങള്‍ മുമ്പ്‌ നഗരങ്ങളാണ്‌ അനുഭവിച്ചിരുന്നതെങ്കില്‍ ഇന്ന്‌ ഗ്രാമങ്ങളാണ്‌ പേറാന്‍ വിധിക്കപ്പെടുന്നത്‌.
ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌ എന്നെഴുതിയ ഗ്രാമപഞ്ചായത്തിന്റെ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ക്ക്‌ താഴെ തന്നെ മാലിന്യം നിക്ഷേപിച്ച്‌ കഴിവുതെളിയിക്കുന്ന നിക്ഷേപകരും ഇക്കൂട്ടത്തിലുണ്ട്‌. അധികൃതരുടെ ഭാഗത്തുനിന്ന്‌ ശക്തമായ നടപടികളില്ലാത്തത്‌ ഇത്തരം സാമൂഹ്യവുരുദ്ധര്‍ക്ക്‌ അവസരമാവുന്നു.
ആരോഗ്യ ബോധവത്‌ക്കരണത്തിനും സംരക്ഷണത്തിനും മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ പൗരന്‍മാരുടെ ആരോഗ്യത്തിന്‌ ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം നാട്ടുകാര്‍ക്ക്‌്‌ നടപടി സ്വീകരിക്കേണ്ടതായിവരും. അറവുശാലകളുടെ മാലിന്യ സംസ്‌കരണം നിര്‍ദ്ദേശിക്കപ്പെട്ട രൂപത്തിലാണെന്ന്‌ അധികൃതര്‍ ഉറപ്പ്‌ വരുത്തുകയും അല്ലാത്തവര്‍ക്കെതിരെ അര്‍ഹമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്‌താലല്ലാതെ നമ്മുടെ നടവഴികളും റോഡിന്റെ ഓരങ്ങളും മാലിന്യമുക്തമാവില്ല.

Thursday, October 16, 2008

Nan Teevravadi Akano...?

എങ്ങിനെ തീവ്രവാദി ആകാതിരിക്കും..?

രാവിലെ കട്ടന്‍ ചായയോടൊപ്പം പത്രം വായിക്കാനിരുന്നപ്പോഴാണ്‌ ഞാന്‍ ആ വാര്‍ത്ത ശ്രദ്ധിച്ചത്‌.
എന്റെ സമുദായം വീണ്ടും അപമാനിക്കപ്പെട്ടിരിക്കുന്നു...
എന്റെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു...
സംഗതി ജോറാണ്‌... ഇന്ദ്രപ്രസ്ഥത്തിലെ പ്രതിപക്ഷത്തിന്റെ തേരാളി കേരളത്തിലെത്തിയപ്പോള്‍ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്ന്‌ എന്റെ സമുദായക്കാരെ മുസ്‌ലിമായതിന്റെ പേരില്‍ ബ്രഷ്ട്‌ കല്‍പ്പിച്ചിരിക്കുന്നു. നേതാവിനെ പരിചരിച്ച്‌ പുണ്യം നേടാത്തതിന്റെ പേരിലല്ല.. എന്റെ ധര്‍മ്മ രോക്ഷം... എവിടെയും ഞാന്‍ അന്യായമായി നോവിക്കപ്പെടുന്നു... അപമാനിക്കപ്പെടുന്നു... അവഗണിക്കപ്പെടുന്നു...
കേരളത്തിലെ ഒരു ജില്ലാ കലക്ടര്‍ മുസ്‌ലിം സമുദായക്കാരനായതിന്റെ പേരില്‍ ഒട്ടേറെ പീഢനം അനുഭവിച്ചത്‌ തുറന്നടിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.... ക്ഷേത്ര നഗരമായ കേരളത്തിന്റെ സാംസ്‌കാരിക നഗരി എന്നറിയപ്പെടുന്നിടത്ത്‌ ആ ഐ.എ.എസുകാരന്‌ സേവനം അനുഷ്ടിക്കാന്‍ അര്‍ഹതയില്ലത്രെ.. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ എന്റെ സമുദായത്തെ കുറിച്ച്‌ പഠിച്ച്‌ അധികാരികള്‍ക്ക്‌ കൊതി തീര്‍ന്നിട്ടില്ല. എന്റെ താടിയും തലപ്പാപ്പാവും അവജ്ഞക്കുള്ള പ്രതീകമായി പലരും കാണുന്നു... എന്റെ ജീവന്‌ വിലയില്ലാതായിരിക്കുന്നു... തീവ്രതയുടെ പേരില്‍, ഭീകരതയുടെ പേരില്‍ എവിടെ വച്ചും ഞാന്‍ വെടിയുണ്ടകള്‍ക്കിരയാവാമെന്ന അവസ്ഥ വന്നിരിക്കുന്നു..
എനിക്കുവേണ്ടി വാദിക്കാനാരുമില്ല.. എല്ലാ കക്ഷികളും എന്റെ രക്തം ഊറ്റിക്കുടിക്കുന്നു. എന്റെ സമുദായത്തിന്റെ വോട്ട്‌ ബാങ്കില്‍ മാത്രമാണ്‌ അവരുടെ കണ്ണ്‌....
ഞാന്‍ ന്യൂനപക്ഷമായത്‌ എന്റെ ജന്മ ശാപമാണെന്ന്‌ പലരും വിധി എഴുതിയിരിക്കുന്നു..
ഉന്നത തൊഴിലുകളിലും... രാജ്യത്തിന്റെ സുപ്രധാന മേഖലകളിലും ഞാന്‍ തഴയപ്പെട്ടിരിക്കുന്നു... പലരും കൊതിക്കുന്നു... ഞാന്‍ ചേരിയില്‍ ജനിച്ച്‌ ചേരിയില്‍ ഒടുങ്ങണം...
എന്റെ ദീനരോധനം പോലും അട്ടഹാസമായി അപഹസിക്കപ്പെടുന്നു..
പക്ഷെ...
എന്റെ അഭിമാനം അനുവദിക്കുന്നില്ല... ചരിത്രം എന്നെ ചിന്തിപ്പിക്കുന്നു.. എന്റെ മുന്‍ഗാമികള്‍ ഇവിടെ ചെങ്കോലേന്തിയിരുന്നു...
എന്റെ പ്രത്യശാസ്‌ത്രം അവമതിക്കപ്പെടുമ്പോള്‍... പറയുക ഞാന്‍ തീവ്രവാദിയാകണോ?

Friday, September 5, 2008

Tuesday, August 19, 2008

സലാം...

Tuesday, August 12, 2008

Friday, July 18, 2008

STEPPING

പ്രബഞ്ച രക്ഷിതാവിന്റെ കൃപയാല്‍അനന്തമായ അക്ഷര ലോകത്തേക്ക്‌...